Saturday, June 14, 2008

മരുതം

കെട്ടിയിട്ട നിലം ചേറാക്കി 
അരിശം പിടിച്ച ചോരക്കണ്ണന്‍ പോത്ത് 
നാടുറങ്ങിയ നേരത്ത് കയറ് പൊട്ടിച്ച് 

കൂര്‍ത്ത മുള്‍വേലി കൊമ്പു കൊണ്ടു അകറ്റി 
വെള്ളം നിറഞ്ഞ പാടത്തെ മീനുകള്‍ പായുമാറ് 
പടര്‍ന്ന വള്ളികള്‍ചുഴറ്റി, 
തേങ്കൊതിയന്‍ വണ്ടുകള്‍ ഉള്ളില്‍ മൂളുന്ന 
കൂമ്പിയ കുളുര്‍താമര തിന്നുന്ന നാട്ടുകാരാ, 


ഞാനല്ല ,പലരും പറയുന്നു, 
മഴക്കാറു പോലെ തിളങ്ങുന്ന നീണ്ട മുടിയുള്ള ഒരുത്തിയെ 
നീ വേളി കഴിച്ചെന്ന്. 


വളരെ നന്നായി !


വാളൊളി ചിന്നിയും നെല്‍കതിര്‍ മിന്നിയും ചന്തമേറിയ നാടുപോലെ
തിളങ്ങുന്ന എന്റെ വളകള്‍ തകര്‍ന്നാലും

നീ നിന്റെ പുതുപ്പെണ്ണിന്റെ അരികില്‍ എത്തണം. 


ആരെതിര്‍ക്കാന്‍ ?

No comments:

Post a Comment